സൗദിയിൽ ഇന്ന് മൂന്ന് സ്വദേശികളുടെ വധശിക്ഷ നടപ്പാക്കി
മൂന്ന് വ്യത്യസ്ത കൊലപാതകക്കേസുകളിൽ മൂന്ന് സൗദി പൗരന്മാരുടെ വധശിക്ഷ ഇന്ന് സൗദി ആഭ്യന്തര മന്ത്രാലയം നടപ്പാക്കി.
തന്റെ മൂന്ന് പെൺകുട്ടികളെ കത്തി കൊണ്ട് കഴുത്തറുത്ത് കൊന്ന കേസിലാണ് മക്ക പ്രവിശ്യയിൽ ബന്ദർ അലി സഹ്രാനിയെന്ന സൗദിയുടെ വധശിക്ഷ നടപ്പാക്കിയത്.
ആറും നാലും രണ്ടും വയസ്സുള്ള പെൺകുട്ടികളെയായിരുന്നു ഇയാൾ കൊലപ്പെടുത്തിയത്. 2018 ഏപ്രിലിലായിരുന്നു സംഭവം.
പ്രതി മയക്ക് മരുന്നിനടിമയായിരുന്നുവെന്നും കൊലപാതകം നേരിട്ട് കണ്ട പ്രതിയുടെ ഭാര്യയുടെ മാനസിക നില തകരാറിലാകുകയും അവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
മറ്റൊരു കേസിൽ ദമാമിൽ തന്റെ ലിബിയക്കാരിയായ ഭാര്യയെ കൊലപ്പെടുത്തി മൃതദേഹം കഷ്ണങ്ങളാക്കിയ കേസിൽ മുഹന്നദ് അലി അസീരിയെന്ന സൗദി പൗരനെയും വധശിക്ഷക്ക് വിധേയനാക്കി.
മൂന്നാമത് കേസിൽ തന്റെ കൈക്കുഞ്ഞിനെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ അടിച്ച് കൊലപ്പെടുത്തുകയും തന്റെ ഭാര്യയുടെ മരണത്തിനു കാരണക്കാരനാകുകയും ചെയ്ത ഹമീദ് ബിൻ സഫ്രാൻ അൽ ഉസൈമി എന്ന സൗദി പൗരനെയും മക്കയിൽ വധശിക്ഷക്ക് വിധേയനാക്കി.
ഭാര്യയെ ഇയാൾ ഭീഷണിപ്പെടുത്തിയപ്പോൾ അവർ പേടിച്ച്
ഇറങ്ങിയോടുകയും ഒരു വാഹനമിടിച്ച് കൊല്ലപ്പെടുകയുമായിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
പ്രവാസി വോയ്സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q