Friday, March 6, 2026
Middle EastTop Stories

ഗാസയിൽ വീണ്ടും ആക്രമണം; ഇസ്രായേൽ സൈനികർ നടത്തിയ വെടിവെപ്പിൽ ആറ് ഫലസ്തീനികൾ കൊല്ലപ്പെട്ടു

ഇസ്രായേലും ഹമാസും തമ്മിലുള്ള വെടിനിർത്തൽ കരാർ പ്രബല്യത്തിലിരിക്കെ, വടക്കൻ ഗാസയിൽ ഇസ്രായേലി സൈന്യം നടത്തിയ വെടിവെപ്പിൽ ആറ് പേർ കൊല്ലപ്പെട്ടു.

ഖാൻ യൂനുസിലും വെടിവെപ്പുണ്ടായതായി റിപ്പോർട്ടുണ്ട്, ഇവിടെ നിരവധി പേർക്ക് പരിക്കേറ്റു. ഇസ്രായേൽ സൈനികർക്ക് സമീപമെത്തിയ സംശയകരമായ ആളുകളെ ലക്ഷ്യമിട്ടാണ് വെടിവെപ്പ് നടത്തിയതെന്നാണ് ഇസ്രയേലിന്റെ വാദം.

വെടിനിർത്തൽ കരാർ ലംഘിച്ചതിനാലാണ് ഭീഷണി ഒഴിവാക്കാൻ വെടിവെപ്പ് നടത്തിയതെന്നാണ് സൈന്യം നൽകുന്ന വിശദീകരണം, എന്നാൽ ആരോഗ്യ അധികൃതർ ആറ് പേർ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു.

ഇസ്രായേലും ഹമാസും ബന്ദികളെയും തടവുകാരെയും കൈമാറിയതിന് പിന്നാലെ, ഗാസയിലെ ക്രൂരമായ രണ്ടുവർഷത്തെ സംഘർഷത്തിന് വിരാമമായതായി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ സംഭവം. യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തിങ്കളാഴ്ചയാണ് “ഗാസയെ പുനർനിർമ്മിക്കുമെന്ന്” പ്രതിജ്ഞയെടുത്തത്.

ഈജിപ്തിൽ പാശ്ചാത്യ-അറബ് നേതാക്കൾക്കൊപ്പം തന്റെ സമാധാന ഉടമ്പടി ഒപ്പുവെച്ച ശേഷം, ട്രംപ് ഈ നീക്കത്തെ “മുഴുവൻ മനോഹരമായ മിഡിൽ ഈസ്റ്റിന്റെയും പുതിയ തുടക്കം” എന്ന് വിശേഷിപ്പിച്ചു.

എന്നാൽ, ഷാം എൽ-ഷെയ്ഖിൽ നടന്ന ഉച്ചകോടിക്ക് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിച്ച ട്രംപ്, പലസ്തീൻ രാഷ്ട്രത്തിന്റെ വിഷയത്തിൽ നിലപാടെടുക്കുന്നത് ഒഴിവാക്കി.

“ഞാൻ ഏകരാഷ്ട്രത്തെക്കുറിച്ചോ, ദ്വിരാഷ്ട്രത്തെക്കുറിച്ചോ സംസാരിക്കുന്നില്ല. നമ്മൾ ഗാസയുടെ പുനർനിർമ്മാണത്തെക്കുറിച്ചാണ് സംസാരിക്കുന്നത്,” എന്നായിരുന്നു പലസ്തീൻ രാഷ്ട്ര രൂപീകരണത്തെക്കുറിച്ചുള്ള ചോദ്യങ്ങളോടുള്ള അദ്ദേഹത്തിന്റെ പ്രതികരണം.

സമാധാന ഉടമ്പടിയിലെ ആദ്യ ഘട്ടം കഴിഞ്ഞ ഉടൻ തന്നെ വെടിനിർത്തൽ രേഖയിലുണ്ടായ ഈ വെടിവെപ്പ്, ട്രംപിന്റെ ‘സമാധാന പ്രഖ്യാപനങ്ങളുടെ’ ആയുസ്സിനെക്കുറിച്ചും ഗാസയുടെ ഭാവിയിലെ സുരക്ഷയെക്കുറിച്ചുമുള്ള ആശങ്കകൾ വർദ്ധിപ്പിക്കുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa