സൗദിയിൽ ഇന്ന് ഏറ്റവും കൂടുതൽ ചൂട് കിഴക്കൻ പ്രവിശ്യയിൽ; അഞ്ച് പ്രദേശങ്ങളിൽ മഴ, വിവിധ നഗരങ്ങളിലെ താപനില അറിയാം
സൗദി അറേബ്യയുടെ ഭൂരിഭാഗം പ്രദേശങ്ങളിലും കടുത്ത ചൂട് തുടരുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.
തിങ്കളാഴ്ച രാജ്യത്തിന്റെ കിഴക്കൻ പ്രവിശ്യകളിൽ താപനില വൻതോതിൽ വർദ്ധിക്കുമെന്നും ചിലയിടങ്ങളിൽ ഇത് 48 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കുമെന്നും അധികൃതർ വ്യക്തമാക്കി.
അതേസമയം, രാജ്യത്തിന്റെ തെക്കൻ-പടിഞ്ഞാറൻ മേഖലകളിലെ അഞ്ച് പ്രദേശങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ പ്രവചനത്തിൽ പറയുന്നു.
രാജ്യത്തെ പ്രധാന നഗരങ്ങളിൽ പ്രതീക്ഷിക്കുന്ന ഏറ്റവും ഉയർന്ന താപനില കാലാവസ്ഥാ കേന്ദ്രം പുറത്തുവിട്ടിട്ടുണ്ട്.
ദമ്മാം: 48°C, റിയാദ്, മദീന: 45°C. ബുറൈദ, അറാർ: 44°C. മക്ക, സകാക: 42°C. തബൂക്ക്, ഹാഇൽ: 41°C. നജ്റാൻ: 39°C. ജിദ്ദ, ജിസാൻ: 37°C. അബഹ, അൽ ബാഹ: 30°C
കിഴക്കൻ മേഖലയിൽ ചൂട് കനക്കുമ്പോൾ ജിസാൻ, അസീർ, അൽ ബാഹ, നജ്റാൻ എന്നീ പ്രവിശ്യകളിലും മക്കയുടെ തെക്കൻ മലയോര മേഖലകളിലും ശക്തമായ കാറ്റോടു കൂടിയ മഴയുണ്ടാകാൻ സാധ്യതയുണ്ട്.
കൂടാതെ മക്ക, മദീന പ്രവിശ്യകളുടെ ചില ഭാഗങ്ങളിൽ മണിക്കൂറിൽ ശക്തമായ പൊടിക്കാറ്റ് അടിക്കാൻ സാധ്യതയുള്ളതിനാൽ അന്തരീക്ഷ കാഴ്ചപരിധി ഗണ്യമായി കുറഞ്ഞേക്കാം. വാഹനമോടിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ നിർദ്ദേശിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
