സൗദിയിൽ കൊറോണ ഭേദമായവരുടെ എണ്ണം രണ്ട് ലക്ഷത്തോടടുക്കുന്നു; തനിക്ക് പോസിറ്റീവ് ആയിട്ടും യുവതി സ്വീകരിച്ച മുൻകരുതൽ കുടുംബാംഗങ്ങളെ വൈറസ് പകരുന്നതിൽ നിന്ന് രക്ഷപ്പെടുത്തി
ജിദ്ദ: സൗദിയിൽ കൊറോണയിൽ നിന്നും മുക്തി നേടിയവരുടെ എണ്ണം രണ്ട് ലക്ഷത്തോടടുക്കുന്നു. പുതുതായി 3057 പേർക്ക് കൂടി രോഗമുക്തി ലഭിച്ചതോടെ രാജ്യത്ത് ഇത് വരെ കൊറോണ ഭേദമായവരുടെ എണ്ണം 1,94,218 ആയി ഉയർന്നു.

2565 പേർക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചതോടെ രാജ്യത്തെ ആകെ വൈറസ് ബാധിതരുടെ എണ്ണം 2,48,416 ആയിട്ടുണ്ട്. ഇതിൽ 78.18 ശതമാനം പേരും സുഖം പ്രാപിച്ചു. 51,751 കേസുകളാണു ആക്റ്റീവ് ആയിട്ടുള്ളത്.
ഗുരുതരാവസ്ഥയിലുള്ള രോഗികളുടെ എണ്ണം 2182 ആണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 40 മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ രാജ്യത്തെ ആകെ കൊറോണ മരണം 2447 ആയി.
പുതുതായി കൊറോണ സ്ഥിരീകരിച്ചവരിൽ 39 ശതമാനം സ്ത്രീകളും 61 ശതമാനം പുരുഷന്മാരുമാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. അതിൽ 6 ശതമാനം പ്രായമേറിയവരും 10 ശതമാനം കുട്ടികളുമാണ്. അതേ സമയം സൗദിയിലെ പ്രതിദിന കൊറോണ പരിശോധനയുടെ എണ്ണത്തിലും വർദ്ധനവുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മാത്രം 62,000 ടെസ്റ്റുകളാണു ആരോഗ്യ മന്ത്രാലയം നടത്തിയത്.

ഒരു യുവതി തനിക്ക് കോവിഡ് പോസിറ്റീവ് ആയിട്ടും ആവശ്യമായ സാമൂഹിക അകലവും മറ്റു മാർഗ്ഗ നിർദ്ദേശങ്ങളും പാലിച്ചതിനാൽ വീട്ടിലുള്ള മറ്റു ഏഴ് അംഗങ്ങളിൽ ഒരാൾക്ക് പോലും വൈറസ് പകർന്നില്ലെന്നത് ആരോഗ്യ മന്ത്രാലയം പ്രത്യേകം പരാമർശിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa