സൗദിയിൽ ബിനാമി ബിസിനസ് ശക്തമെന്ന് സൂചന; സ്ത്രീകളുടെ പേരിലുള്ള സ്ഥാപനങ്ങളുടെ രെജിസ്റ്റ്രേഷൻ 49 ശതമാനം വർദ്ധിച്ചു
ജിദ്ദ: ബിനാമി ബിസിനസുകൾ തടയാനായി ശക്തമായ നിയമ നിർമ്മാണവും നടപടികളും മുന്നോട്ട് പോകുന്നതിനിടെ കഴിഞ്ഞ വർഷാവസാനത്തോടെ മാത്രം സ്ത്രീകളുടെ പേരിലുള്ള സ്ഥാപനങ്ങൾ 49 ശതമാനം വർദ്ധിച്ചതായി റിപ്പോർട്ട്.
വിദേശ തൊഴിലാളികൾക്ക് അവരുടെ മുതൽ മുടക്കിൽ വാണിജ്യ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിനായി ബിനാമിയായി സഹായം ചെയ്ത് കൊടുക്കുന്നതിനാണു ഭൂരിഭാഗം സ്ത്രീകളുടെ പേരിലും സ്ഥാപനങ്ങൾ രെജിസ്റ്റർ ചെയ്തിട്ടുള്ളത് എന്ന് വ്യക്തമാണെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
പല സൗദികളും ബിനാമിയായി പ്രവർത്തിക്കുന്നതിനായി തങ്ങളുടെ അടുത്ത ബന്ധുക്കളായ സ്ത്രീകളുടെ പേരിൽ സ്ഥാപനങ്ങൾ തുടങ്ങുന്നതായാണു കാണാൻ കഴിയുന്നതെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
വാണിജ്യ നിയമങ്ങളെക്കുറിച്ചും സംസ്ക്കാരത്തെക്കുറിച്ചുമുള്ള അവബോധത്തിൻ്റെ അഭാവമാണു ഇത്തരത്തിൽ സ്ത്രീകളെ ഉപയോഗിച്ച് ബിനാമി പ്രവർത്തനങ്ങൾ നടത്തുന്നതിനു കാരണമാകുന്നതെന്നാണു സൗദി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
സ്ത്രീകളുടെ പേരിലാണു ഭൂരിഭാഗം ബിനാമി ബിസിനസുകളും നടക്കുന്നതെന്നും തങ്ങളുടെ പേരിലുള്ള സ്ഥാപനങ്ങളെക്കുറിച്ച് ഓരോ സ്ത്രീയും അറിഞ്ഞിരിക്കണമെന്നും വാണിജ്യ മന്ത്രാലയം നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
പ്രവാസി വോയ്സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q