റാപിഡ് ആർടിപിസിആർ പരിശോധനയുടെ പേരിൽ വിമാനത്താവളത്തിൽ പ്രവാസികളെ കൊള്ളയടിക്കുന്നു
തിരുവനന്തപുരം: യു എ ഇയിലേക്കു മടങ്ങുന്ന പ്രവാസികളെ റാപിഡ് ആർടിപിസിആർ പരിശോധനയുടെ പേരിൽ തിരുവനന്തപുരം വിമാനത്താവളത്തിൽ കൊള്ളയടിക്കുന്നു.
മൈക്രോ ടെക് എന്ന സ്വകാര്യ സ്ഥാപനമാണു പരിശോധനക്ക് കരാർ ഏറ്റെടുത്തിട്ടുള്ളത്.
തിരുവനന്തപുരത്ത് പരിശോധനക്ക് 3400 രൂപ യാത്രക്കാരിൽ നിന്ന് ഈടാക്കുംബോൾ കൊച്ചിയിലും കോഴിക്കോടും 2490 രൂപയാണ് ഈടാക്കുന്നത് എന്നത് ശ്രദ്ധേയമാണ്.
മറ്റു വിമാനത്താവളങ്ങളിൽ ഉള്ളതിനേക്കാൾ 910 രൂപ അധികമാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ മാത്രം ഈടാക്കുന്നത്.
പരിശോധനയ്ക്കു കരാർ ലഭിച്ച ഒരേ സ്ഥാപനമാണു ഓരോ വിമാനത്താവളത്തിലും വ്യത്യസ്ത നിരക്ക് ഈടാക്കുന്നത്. ഇതു തടയാൻ സർക്കാരിനും അധികൃതർക്കും സാധിക്കില്ലേ എന്നാണ് യാത്രക്കാർ ചോദിക്കുന്നത്.
അതേ സമയം തിരുവനന്തപുരം വിമാനത്താവളത്തിൽ റാപിഡ് ആർടിപിസിആർ പരിശോധനയ്ക്ക് ഈടാക്കുന്ന അമിത നിരക്ക് തടയുമെന്ന് വിമാനത്താവള ഡയറക്ടർ സി.വി.രവീന്ദ്രൻ അറിയിച്ചിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa