സൗദിയിൽ വ്യാജ പിസിആർ സർട്ടിഫിക്കറ്റ് ഉണ്ടാക്കി വിറ്റ വിദേശികൾ പിടിയിൽ; പുതിയ കൊറോണ ബാധിതർ 208 മാത്രം; 3.62 കോടി ഡോസ് വാക്സിൻ വിതരണം ചെയ്തു
റിയാദ്: വ്യാജ പിസിആർ സർട്ടിഫിക്കറ്റുകൾ ഉണ്ടാക്കി വില്പന നടത്തിയ വിദേശികളെ അറസ്റ്റ് ചെയ്തതതായി റിയാദ് പോലീസ് അറിയിച്ചു.
ഒരു സ്ത്രീയടങ്ങുന്ന നാലു ബംഗ്ളാദേശ് പൗരന്മാരാണു റിയാദ് പോലീസിൻ്റെ പിടിയിലായതെന്ന് പോലീസ് മീഡിയാ വാക്താവ് വ്യക്തമാക്കി.
പ്രതികളിൽ നിന്ന് വ്യാജ സർട്ടിഫിക്കറ്റുകൾ നിർമ്മിക്കാനുപയോഗിച്ച ഉപകരണങ്ങളും വ്യാജ സർട്ടിഫിക്കറ്റുകളും കണ്ടെടുത്തിട്ടുണ്ട്.
അതേ സമയം സൗദിയിലെ പുതിയ കൊറോണ ബാധതിരുടെയും ആക്ടീവ് കേസുകളുടെയും ഗുരുതരവാസഥയിലുള്ള കേസുകളുടെയും എണ്ണം വീണ്ടും കുറഞ്ഞു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 208 പേർക്ക് മാത്രമാണു പുതുതായി കൊറോണ സ്ഥിരീകരിച്ചത്. 393 പേർ കൂടി സുഖം പ്രാപിച്ചു.
നിലവിൽ 3346 ആക്റ്റീവ് കേസുകളാണുള്ളത്. അതിൽ 952 പേർ ഗുരുതരവാസ്ഥയിൽ കഴിയുന്നു. 6 മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ രാജ്യത്തെ ആകെ കൊറോണ മരണം 8532 ആയി ഉയർന്നിട്ടുണ്ട്.
സൗദിയിൽ ഇത് വരെയായി 3,62,05,763 വാക്സിൻ ഡോസുകൾ വിതരണം ചെയ്ത് കഴിഞ്ഞു. അതിൽ 2,19,44,459 ഫസ്റ്റ് ഡോസും 1,42,61,304 സെക്കൻഡ് ഡോസും ഉൾപ്പെടുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa