Tuesday, September 24, 2024
Saudi ArabiaTop Stories

സൗദിയിൽ മലയാളിയെ കൊലപ്പെടുത്തിയ മലയാളികളുൾപ്പടെയുള്ളവരുടെ വധ ശിക്ഷ അപ്പീൽ കോടതിയും ശരി വെച്ചു

ജുബൈൽ: കോഴിക്കോട് കൊടുവള്ളി മുക്കിലങ്ങാടി സ്വദേശി ഷമീറിനെ കൊലപ്പടുത്തിയ കേസിൽ പ്രതികളായ രണ്ട് മലയാളികൾക്കും 4 സൗദി പൗരന്മാർക്കും കീഴ്ക്കോടതി വിധിച്ച വധ ശിക്ഷ ദമാം അപ്പീൽ കോടതിയും ശരി വെച്ചു.

അഞ്ച് വർഷം മുംബ് ഒരു ചെറിയ പെരുന്നാൾ ദിനത്തിൻ്റെ തലേ ദിവസം ജുബൈലിൽ വേസ്റ്റ് ബോക്സിനു സമീപം ഷമീറിൻ്റെ മൃതദേഹം പുതപ്പിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തുകയായിരുന്നു. ഇതിനു മൂന്ന് ദിവസം മുംബായിരുന്നു ഷമീറിനെ കാണാതായത്.

ഷമീറിൻ്റെ ശരീരത്തിൽ പരിക്കുകൾ കാണാനിടയായതിനാൽ കൊലപാതകമാണെന്ന നിഗമനത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതപ്പെടുത്തുകയും താമസിയാതെത്തന്നെ പ്രതികളെ പിടികൂടുകയും ചെയ്തു.

തൃശൂർ സ്വദേശി നിസാം , കുറ്റ്യാടി സ്വദേശി അജ്മൽ എന്നിവരും 4 സൗദി യുവാക്കളൂമായിരുന്നു സംഭവത്തിലെ പ്രതികൾ.

കുഴൽ പണ ഏജൻ്റായിരുന്ന ഷമീറിൽ നിന്ന് പണം കവരാൻ വേണ്ടി പ്രതികൾ തട്ടിക്കൊണ്ട് പോകുകയായിരുന്നു. എന്നാൽ പണം ഷമീറിൽ നിന്ന് കണ്ടെടുക്കാൻ സാധിക്കാതിരുന്നതിനാൽ തടവിലാക്കി പീഡിപ്പിക്കുകയും അതിനിടയിൽ മരണം സംഭവിക്കുകയും ചെയ്യുകയായിരുന്നു എന്നാണു റിപ്പോർട്ടുകൾ. സൗദി കവർച്ചാ സംഘത്തിനു ഷമീറിനെക്കുറിച്ചുള്ള വിവരങ്ങൾ നൽകിയത് മലയാളികളായ പ്രതികളായിരുന്നു.

ഷമീറിൻ്റെ രണ്ട് കുട്ടികളും ചെറിയ പ്രായത്തിലുള്ളവരാണ്. കുടുംബം ഇത് വരെ പ്രതികൾക്ക് മാപ്പ് നൽകിയിട്ടില്ല.

അതേ സമയം പ്രതികളിൽ പെട്ട നിസാമിൻ്റെ കുടുംബം രാജാവിനടക്കം ദയാഹരജി നൽകാനുള്ള ഒരുക്കത്തിലാണുള്ളത്. എന്നാൽ ഇരയുടെ കുടുംബം മാപ്പ് നൽകിയാൽ മാത്രമേ വധ ശിക്ഷയിൽ നിന്ന് രക്ഷപ്പെടാനാകൂ.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്