ഒമാനിൽ ജുമുഅക്കെത്തിയ മലയാളിയെ വെടി വെച്ച് കൊലപ്പെടുത്തിയ പ്രതി അറസ്റ്റിൽ
മസ്‌കത്ത് : കോഴിക്കോട് സ്വദേശിയെ ഒമാനിലെ സലാലയിലെ ഒരു പള്ളിയിൽ വെടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ പ്രതി പിടിയിൽ.
ഒരു ഒമാൻ പൗരനെയാണു സംഭവത്തെത്തുടർന്നുള്ള അന്വേഷണത്തിനൊടുവിൽ അറസ്റ്റ് ചെയ്തിട്ടുള്ളത്.
പേരാംബ്ര ചെറുവണ്ണൂര്‍ സ്വദേശി നിട്ടം തറമ്മല്‍ മൊയ്തീനെ (56)യായിരുന്നു സലാല സദയിലെ ഖദീജ പള്ളിയില്‍ വെള്ളിയാഴ്ച രാവിലെ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നത്.
ജുമുഅ നമസ്ക്കാരത്തിനായി രാവിലെ പത്തിനും പതിനൊന്നിനും ഇടയ്ക്കായി പള്ളിയിലേക്ക് പോയതായിരുന്നു മൊയ്തീന്‍.
പിന്നീട് പള്ളിയിൽ എത്തിയ ആളാണു മൊയ്തീനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവ സ്ഥലത്ത് നിന്ന് ഒരു തോക്കും കണ്ടെത്തിയിരുന്നു.
കഴിഞ്ഞ 30 വർഷമായി മൊയ്തീൻ ഒമാനിൽ ജോലി ചെയ്ത് വരികയായിരുന്നു. ഭാര്യ: ആയിശ. മക്കള്‍: നാസര്‍, ബുഷ്‌റ, അഫ്‌സത്ത്. മരുമക്കള്‍: സലാം, ഷംസുദ്ദീന്‍.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
പ്രവാസി വോയ്സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q