എണ്ണ നയത്തിൽ അമേരിക്ക സൗദിക്ക് ക്ലാസെടുക്കേണ്ടതില്ലെന്ന് റഷ്യ
എണ്ണ നയത്തെക്കുറിച്ച് സൗദി അറേബ്യക്ക് അമേരിക്കയിൽ നിന്ന് ഒരു പ്രഭാഷണം ആവശ്യമില്ലെന്ന് റഷ്യ.
റഷ്യയുൾപ്പെടെയുള്ള ഒപെക് പ്ലസ് രാജ്യങ്ങൾ നിലവിലുള്ള ഉൽപ്പാദനം വെട്ടിക്കുറച്ചതിന് പുറമേ, ജൂലൈയിൽ, എണ്ണ ഉൽപാദനം പ്രതിദിനം 1 ദശലക്ഷം ബാരൽ അല്ലെങ്കിൽ 10% കുറയ്ക്കുമെന്ന് ഞായറാഴ്ച സൗദി അറേബ്യ പ്രഖ്യാപിച്ചിരുന്നു.
സൗദി അറേബ്യ സ്വന്തം തീരുമാനങ്ങൾ എടുക്കാൻ കഴിയുന്ന പരമാധികാര രാജ്യമാണെന്നും അമേരിക്കയിൽ നിന്ന് നിർദ്ദേശങ്ങളോ പ്രസംഗങ്ങളോ ആവശ്യമില്ലെന്നും ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് പറഞ്ഞു.
അടുത്ത ജൂലൈ മുതൽ പ്രതിദിനം ഒരു ദശലക്ഷം ബാരൽ എണ്ണ ഉൽപ്പാദനത്തിൽ കൂടുതൽ സ്വമേധയാ കുറവ് വരുത്തുമെന്ന് ഊർജ മന്ത്രി അബ്ദുൽ അസീസ് ബിൻ സൽമാൻ രാജകുമാരൻ ആണ് ഞായറാഴ്ച പ്രഖ്യാപിച്ചത്.
ഒപെക് പ്ലസ് കൂട്ടുകെട്ട് എടുത്ത തീരുമാനം എണ്ണ വിപണിയിലെ സ്ഥിരത വർദ്ധിപ്പിക്കുന്നതിനും ക്രൂഡ് വിലയിലെ കുത്തനെയുള്ള ഏറ്റക്കുറച്ചിലുകൾ തടയുന്നതിനും സഹായിക്കുമെന്നും രാജകുമാരൻ വ്യക്തമാക്കിയിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
