തിങ്കളാഴ്‌ച, ജൂൺ 8, 2026
Top StoriesWorld

ഗാസയിൽ വെടിനിർത്തൽ റദ്ദാക്കണമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്

ഗാസയിൽ തടവിലാക്കപ്പെട്ട എല്ലാ ഇസ്രായേലി ബന്ദികളെയും ശനിയാഴ്ച ഉച്ചയോടെ തിരിച്ചെത്തിച്ചില്ലെങ്കിൽ, ഇസ്രായേൽ-ഹമാസ് വെടിനിർത്തൽ റദ്ദാക്കുമെന്നും കനത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി.

ഗാസയിൽ നിന്ന് മാറ്റപ്പെടുന്ന പലസ്തീൻ അഭയാർത്ഥികളെ ജോർദാനിലേക്കും ഈജിപ്തിലേക്കും സ്വീകരിച്ചില്ലെങ്കിൽ , ആ രാജ്യങ്ങൾക്കുള്ള സഹായം നിർത്തിവയ്ക്കുമെന്നും യുഎസ് പ്രസിഡന്റ് പറഞ്ഞു.

വെടിനിർത്തൽ കരാർ “ലംഘനങ്ങൾ” കാരണം ബന്ദികളെ മോചിപ്പിക്കുന്നത് അനിശ്ചിതമായി വൈകിപ്പിക്കുകയാണെന്ന് ഹമാസ് പറഞ്ഞതിന് പിന്നാലെയാണ് ട്രംപിന്റെ പ്രസ്താവന വന്നത്.

ഇസ്രായേൽ തുടർച്ചയായി വെടിനിർത്തൽ കരാർ ലങ്കിക്കുന്നുവെന്ന് ആരോപിച്ച് ബന്ദികളെ വിട്ടയക്കുന്നത് ഹമാസ് താൽക്കാലികമായി നിർത്തിവെക്കുമെന്ന് പറഞ്ഞിരുന്നു.

ഗാസയിലെ ഏത് സാഹചര്യവും നേരിടുന്നതിനായി തയ്യാറെടുക്കാൻ ഇസ്രായേൽ പ്രതിരോധ മന്ത്രി സൈന്യത്തോട് ആഹ്വാനം ചെയ്തു.

ഹമാസിന്റെ പ്രസ്താവനയെ “ഭയാനകം” എന്ന് വിശേഷിപ്പിച്ച ട്രംപ്, വെടിനിർത്തലിന് ഒടുവിൽ എന്ത് സംഭവിക്കണമെന്ന് ഇസ്രായേലിന്റെ തീരുമാനം അങ്ങനെയായിരിക്കട്ടെ എന്നും പറഞ്ഞു.

തന്നെ സംബന്ധിച്ചിടത്തോളം, ശനിയാഴ്ച 12 മണിക്കുള്ളിൽ എല്ലാ ബന്ദികളെയും തിരിച്ചെത്തിച്ചില്ലെങ്കിൽ വെടിനിർത്തൽ റദ്ദാക്കണം, എന്നാൽ തീരുമാനം എടുക്കേണ്ടത് ഇസ്രായേൽ ആണെന്നും ട്രംപ് പറഞ്ഞു.

ഇസ്രായേൽ സൈന്യം നടത്തിയ മുൻകാല നിയമലംഘനങ്ങളാണ് ബന്ദികളെ മോചിപ്പിക്കുന്നത് താൽക്കാലികമായി നിർത്തലാക്കാൻ കാരണമെന്ന് ഹമാസ് വക്താവ് ചൂണ്ടിക്കാട്ടി.

വെടിനിർത്തൽ ഒരു തകർച്ചയുടെ ഘട്ടത്തിലാണെന്ന് ഹമാസ്, ഇസ്രായേലി, അറബ് ഉദ്യോഗസ്ഥർ ഇതിനകം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group