തീർത്ഥാടകർക്ക് സംസം വെള്ളം കൊണ്ടുപോകുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ വ്യക്തമാക്കി ഹജ്ജ് ഉംറ മന്ത്രാലയം
തീർത്ഥാടകർക്ക് സുപ്രധാന നിർദ്ദേശങ്ങളുമായി സൗദി ഹജ്ജ് ഉംറ മന്ത്രാലയം. പുണ്യനഗരികളിൽ നിന്ന് മടങ്ങുന്ന ഓരോ തീർത്ഥാടകനും ഒരു ബോട്ടിൽ സംസം വെള്ളം മാത്രമേ കൊണ്ടുപോകാൻ അനുവാദമുള്ളൂ എന്ന് മന്ത്രാലയം വ്യക്തമാക്കി.
സംസം വെള്ളം കൊണ്ടുപോകുന്നതുമായി ബന്ധപ്പെട്ട് തീർത്ഥാടകർ നിർബന്ധമായും പാലിക്കേണ്ട കാര്യങ്ങൾ മന്ത്രാലയം എടുത്തുപറഞ്ഞു. യാത്ര സുഗമമാക്കാനും സുരക്ഷ ഉറപ്പാക്കാനുമുള്ള നടപടികളുടെ ഭാഗമായാണ് ഈ മാർഗ്ഗനിർദ്ദേശം.
ഓരോ തീർത്ഥാടകനും കൊണ്ടുപോകാൻ അനുമതിയുള്ള ഒരു ബോട്ടിൽ സംസം വെള്ളം, യാത്രയ്ക്ക് മുമ്പ് തന്നെ ഹജ്ജ് കാര്യ ഓഫീസുമായോ അതത് ഹജ്ജ് കാമ്പെയ്‌നുമായോ ഏകോപിപ്പിച്ച് മുൻകൂട്ടി തയ്യാറാക്കിയിരിക്കണം എന്ന് മന്ത്രാലയം വിശദീകരിച്ചു.
ഇത് വിമാനത്താവളത്തിലെ തിരക്കും കാലതാമസവും ഒഴിവാക്കാൻ ഏറെ സഹായകമാകും. വിമാനത്തിൽ കൊണ്ടുപോകാനായി പ്രത്യേകം തയ്യാറാക്കിയ ബോട്ടിലുകൾ മാത്രമേ അനുവദിക്കൂവെന്നും മന്ത്രാലയം വ്യക്തമാക്കി.
ഹാൻഡ് ലഗേജിൽ അധിക സംസം കണ്ടെയ്‌നറുകൾ കയറ്റുകയോ കൊണ്ടുപോകുകയോ ചെയ്യുന്നത് പൂർണ്ണമായും നിരോധിച്ചിട്ടുണ്ട്.
സുഗമവും സുരക്ഷിതവുമായ ഹജ്ജ്, ഉംറ അനുഭവം ഉറപ്പാക്കുന്നതിന് പ്രഖ്യാപിച്ച ഈ നിർദ്ദേശങ്ങൾ പാലിക്കാനും അധികാരികളുമായി സഹകരിക്കാനും മന്ത്രാലയം എല്ലാ തീർത്ഥാടകരോടും അഭ്യർത്ഥിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
