സൗദിയിലെ ഹുറൂബ് റിപ്പോർട്ടിംഗിൽ അപ്ഡേഷൻ വരുത്തി ഖിവ
റിയാദ്: സൗദിയിൽ തൊഴിലാളികളെ ജോലി സ്ഥലത്ത് നിന്ന് ഒളിച്ചോടിയതായി രേഖപ്പെടുത്തുന്ന ഹുറൂബ് റിപ്പോർട്ടിംഗിന് തൊഴിൽ കരാർ സിസ്റ്റത്തിൽ അപ്ഡേഷൻ വരുത്തി ഖിവ പ്ലാറ്റ്ഫോം.
പ്ലാറ്റ്‌ഫോം പ്രകാരം, തൊഴിലാളിയുടെ റെസിഡൻസി പെർമിറ്റ് (ഇഖാമ) കുറഞ്ഞത് 60 ദിവസത്തേക്ക് സാധുതയുള്ളതാണെങ്കിലും, ഹുറൂബ് അഭ്യർത്ഥന സമയത്ത് തൊഴിലാളിക്ക് ആക്റ്റീവ് ആയ തൊഴിൽ കരാർ ഇല്ലെങ്കിലും മാത്രമേ ഒരു തൊഴിലുടമയ്ക്ക് അത്തരമൊരു അഭ്യർത്ഥന സമർപ്പിക്കാൻ കഴിയൂ.
ഒരു തൊഴിലാളിയുടെ സ്റ്റാറ്റസ് “ജോലിയിൽ നിന്ന് വിച്ഛേദിക്കപ്പെട്ടു” എന്ന് ആയി മാറിയാൽ, മറ്റൊരു തൊഴിലുടമയിലേക്ക് മാറുക, രാജ്യം വിടുക, അല്ലെങ്കിൽ അതേ കമ്പനിയുമായി വീണ്ടും കരാർ ഒപ്പിടുക എന്നീ ഓപ്ഷനുകളിൽ ഒന്ന് തിരഞ്ഞെടുക്കാൻ അവർക്ക് 60 ദിവസത്തെ സമയം നൽകും. ഈ കാലയളവിനുള്ളിൽ ഒരു നടപടിയും സ്വീകരിച്ചില്ലെങ്കിൽ, തൊഴിലാളിയെ “ജോലിയിൽ നിന്ന് അപ്രത്യക്ഷനായി” (ഹുറൂബ്) എന്ന് ഒട്ടോമാറ്റിക്കായി രേഖപ്പെടുത്തുകയും കമ്പനിയുടെ രേഖകളിൽ നിന്ന് നീക്കം ചെയ്യുകയും ചെയ്യും.
(തൊഴിലുടമയുടെയോ തൊഴിലാളിയുടെയോ തീരുമാനപ്രകാരം) തൊഴിൽ കരാറിലെ നോട്ടീസ് കാലയളവ് അവസാനിക്കുകയും കരാർ ബന്ധം അവസാനിക്കുകയും ചെയ്താൽ, കരാർ “അവസാനിപ്പിച്ചു” എന്ന് രെഖപ്പെടുത്തുമെന്നും പുതുക്കിയ സംവിധാനം വ്യവസ്ഥ ചെയ്യുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
