കഫീലിനു വിദേശി നൽകിയിരുന്നത് 12,000 റിയാൽ, വിദേശിയെ ഒഴിവാക്കി സ്വന്തമായി വ്യാപാരം ഏറ്റെടുത്തപ്പോൾ കിട്ടിയ വരുമാനം കണ്ട് കണ്ണ് തള്ളി കഫീൽ
ഖസീം മേഖലയിൽ ബിനാമി പ്രവർത്തനത്തിൽ ഏർപ്പെട്ടിരുന്ന ഒരു സൗദി പൗരനുണ്ടായ അനുഭവം പങ്ക് വെച്ച് സൗദി വാണിജ്യകാര്യ മന്ത്രാലയ വാക്താവ് അബ്ദുറഹ്മാൻ അൽ ഹുസൈൻ.
സൗദി പൗരന്റെ പേരിലുളള ഒരു ഈത്തപ്പഴ വ്യാപാര സ്ഥാപനം വിദേശ പൗരൻ നടത്തിക്കൊണ്ടിരിക്കുകയായിരുന്നു.
വർഷത്തിൽ 12,000 റിയാൽ വരുന്ന തന്റെ വീടിന്റെ വാടക വിദേശി അടക്കുന്നതിനു പകരമായിട്ടായിരുന്നു ഈത്തപ്പഴ ബിനാമിക്കച്ചവടത്തിനു സൗദി പൗരൻ കൂട്ട് നിന്നത്.
എന്നാൽ കച്ചവടത്തിൽ നിന്ന് നല്ല വരുമാനം ലഭിക്കുന്നുണ്ടെന്ന് മനസ്സിലായ സൗദി പൗരൻ പിന്നീട് വിദേശിയെ ഒഴിവാക്കി കച്ചവടം സ്വന്തമായി ഏറ്റെടുത്ത് നടത്താൻ തുടങ്ങി.
വർഷത്തിൽ 12,000 റിയാൽ മാത്രം വരവുണ്ടായിരുന്ന സ്ഥാനത്ത് ഒരു വർഷം കൊണ്ട് സൗദി പൗരനു 1.80 ലക്ഷം റിയാൽ വരുമാനമായി ലഭിച്ചെന്നും അയാൾ വാണിജ്യ മന്ത്രാല ഓഫീസിൽ വന്ന് തന്റെ ജീവിതം സുരക്ഷിതമാക്കിയതിനു മന്ത്രാലയത്തിനു നന്ദി അറിയിച്ചെന്നും മന്ത്രാലയ വാക്താവ് പറയുന്നു.
ബിനാമി നിരുത്സാഹപ്പെടുത്തുന്നതിന്റെ ഭാഗമായി നടക്കുന്ന പ്രചാരണങ്ങളുടെ ഫലമായി നിരവധി സ്വദേശികൾ വാണിജ്യ സ്ഥാപനങ്ങൾ സ്വന്തമായി നടത്തി വിജയം കണ്ടിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa