കുവൈത്തിൽ വിദേശികളുടെ എണ്ണം കുറയ്ക്കാൻ നടപടി തുടരുന്നു; പെട്രോളിയം മേഖലയിൽ വിദേശി തൊഴിലാളികളെ അനുവദിക്കില്ല.
കുവൈറ്റ് സിറ്റി: രാജ്യത്ത് വിദേശികളുടെ എണ്ണം കുറയ്ക്കാൻ നീക്കം ശക്തമാക്കുന്നതിന്റെ ഭാഗമായി കുവൈത്ത് ഇനിമേൽ പെട്രോളിയം മേഖലയിൽ ജോലികൾക്കായി പ്രവാസികളെ നിയമിക്കില്ല.
കുവൈറ്റ് ഇതര പൗരന്മാരെ പ്രധാന ഊർജ്ജ ഉൽപാദന കമ്പനിയായ കുവൈറ്റ് പെട്രോളിയം കോർപ്പറേഷനിലും അനുബന്ധ സ്ഥാപനങ്ങളിലും നിയമിക്കില്ലെന്ന് എണ്ണ മന്ത്രി ഖാലിദ് അൽ-ഫാദലിനെ ഉദ്ധരിച്ച് കുവൈറ്റ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
ഇനി ഒരു പ്രവാസി ഭൂരിപക്ഷ രാഷ്ട്രമാകാൻ കുവൈത്ത് ആഗ്രഹിക്കുന്നില്ല എന്നാണ് ഇതു സംബന്ധിച്ച് മന്ത്രിയുടെ പരാമർശം.
കൊറോണ വൈറസ് പകർച്ചവ്യാധിയും എണ്ണവിലയിലെ ഇടിവും ഗൾഫ് സമ്പദ്‌വ്യവസ്ഥകളെ തകിടം മറിക്കുന്ന സാഹചര്യത്തിൽ രാജ്യത്തെ പ്രവാസികൾ ജനസംഖ്യയുടെ 30 ശതമാനത്തിൽ കുറവായിരിക്കണമെന്ന് കുവൈത്ത് പ്രധാനമന്ത്രി കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നു.
കുവൈത്തിലെ 4.8 ദശലക്ഷം ജനസംഖ്യയിൽ ഏകദേശം 3.4 ദശലക്ഷം വിദേശികളാണ്, ഈ അസന്തുലിതാവസ്ഥ പരിഹരിക്കുന്നതിന് ഞങ്ങൾക്ക് വെല്ലുവിളിയുണ്ട്, ഷെയ്ഖ് സബ അൽ ഖാലിദ് അൽ സബ പറഞ്ഞു.
എണ്ണ കമ്പനികളിൽ നിന്ന് കുവൈറ്റി തൊഴിലാളികളെ പിരിച്ചുവിടാൻ ആഗ്രഹിക്കുന്നവരോട് കൈകോർത്ത് നിൽക്കില്ലെന്ന് പെട്രോളിയം മന്ത്രി അൽ ഫാദൽ പറഞ്ഞു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q