സൗദിയിൽ പെട്രോൾ വില വർദ്ധനവിന് നിയന്ത്രണം; ലിറ്ററിനു പരമാവധി വിലകൾ നിശ്ചയിച്ചു; നിശ്ചിത വിലയിലും അധികമുള്ള തുക സർക്കാർ വഹിക്കും
റിയാദ്: രാജ്യത്ത് പെട്രോൾ വില വലിയ രീതിയിൽ ഉയരുന്ന സാഹചര്യത്തിൽ ജൂലൈ 10 മുതൽ എണ്ണ വില വർദ്ധനവിനു നിയന്ത്രണം ഏർപ്പെടുത്തി സൗദി ഉന്നതാധികാര സമിതി.
ജുലൈ 10 മുതൽ 91 പെട്രോളിനു മാക്സിമം വില ലിറ്ററിനു 2.18 റിയാലായും 95 പെട്രോളിനു ലിറ്ററിനു മാക്സിമം വില ലിറ്ററിനു 2.33 റിയാലായുമായാണു നിശ്ചയിച്ചിട്ടുള്ളത്. നിലവിലുള്ള റീട്ടെയിൽ നിരക്കാണിത്.
അതേ സമയം പ്രതിമാസം നടത്തുന്ന വില പുന:നിശ്ചയിക്കൽ സംവിധാനം ഇനിയും തുടരും. എന്നാൽ മേൽ പരാമർശിച്ച നിശ്ചിത തുകയിൽ അധികമുള്ള തുക ബാധകമായാൽ അധികമുള്ള തുക സൗദി സർക്കാർ വഹിക്കും.
രാജ്യത്തെ സ്വദേശികളുടെയും വിദേശികളുടെയും മേൽ അമിത ഭാരം ഇല്ലാതാക്കുന്നതിനും പ്രാദേശിക സാംബത്തിക പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുന്നതിനുമാണു ഭരണകൂടം പുതിയ നിയന്ത്രണം ഏർപ്പെടുത്തിയത്.
അന്താരാഷ്ട്ര വിപണിയിലേക്കുള്ള സൗദിയുടെ കയറ്റുമതി വിലക്കനുസൃതമായി പ്രതിമാസം ഇന്ധന വില പൂന:നിശ്ചയിക്കുന്ന സംവിധാനം വന്നതോടെ സൗദിയിൽ എണ്ണ വില ഉയർന്നിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa