Sunday, September 22, 2024
Saudi ArabiaTop Stories

റി എൻട്രിയിൽ പോയി തിരികെ വരാനാകാതെ നാട്ടിൽ കുടുങ്ങിയ പ്രവാസികൾ നിരവധി; തക്കം നോക്കി സ്ഥാപനം കഫീൽ ഏറ്റെടുത്ത് വഴിയാധാരാമായ ചിലരും

കൊറോണക്ക് മുംബും കൊറോണയുടെ തുടക്കത്തിലും നാട്ടിലേക്ക് അവധിയിൽ പോയി തിരികെ വരാൻ സാധിക്കാതെ കുടുങ്ങിയ നിരവധി സൗദി പ്രവാസികളുണ്ട്.

വിവിധ ഘട്ടങ്ങളായി സൗദി ജവാസാത്ത് നാട്ടിൽ കുടുങ്ങിയ പ്രവാസികളുടെ റി എൻട്രി വിസയും ഇഖാമയും പുതുക്കി നൽകിയിരുന്നെങ്കിലും 2020 നു ശേഷം പുതുക്കിയ ലിസ്റ്റിൽ ഒന്നും ഉൾപ്പെടാത്തവരായിരുന്നു ഇവരിൽ പലരും.

കഫീലിനോട് പുതുക്കാൻ ആവശ്യപ്പെടണമെങ്കിൽ നാട്ടിൽ നിന്നും ഭീമമായ തുക ലെവി ഇനത്തിൽ സംഘടിപ്പിച്ച് കൊടുക്കാൻ സാധിക്കാത്ത പ്രയാസവും ചിലർക്ക് കഫീൽ റെഡ് ലിസ്റ്റിൽ ആയതുമെല്ലാം തിരിച്ചടിയാകുകയും ചെയ്തിട്ടുണ്ട്.

ചില പ്രവാസികൾ നടത്തിയിരുന്ന കടകൾ ഈ തക്കം നോക്കി കഫീൽ ഏറ്റെടുത്ത് സ്വന്തം നടത്താൻ തുടങ്ങിയ അനുഭവവും അറേബ്യൻ മലയാളിയോട് ചിലർ പങ്ക് വെച്ചിരുന്നു.

നിലവിലെ നിയമം അനുസരിച്ച് റി എൻട്രി അവസാനിച്ച് കുടുങ്ങിയവർക്ക് പഴയ കഫീലിനടുത്തേക്ക് പുതിയ വിസയിൽ ഏത് സമയവും മടങ്ങാവുന്നതും അതേ സമയം മറ്റൊരു കഫീലിനടുത്തേക്കാണെങ്കിൽ മൂന്ന് വർഷം കഴിഞ്ഞ് മടങ്ങാവുന്നതുമാണ്.

അതേ സമയം കൊറോണ പ്രതിസന്ധി എല്ലാം അവസാനിച്ച് സാധാരാണ രീതിയിലേക്ക് കാര്യങ്ങൾ വരുംബോൾ ഇത്തരത്തിൽ കുടുങ്ങിയവർക്ക് എന്തെങ്കിലും പ്രത്യേക ഇളവ് ലഭിക്കുമോ എന്ന് പലരും ചോദിക്കുന്നുണ്ടെങ്കിലും അതിനെക്കുറിച്ച് ആർക്കും ഒന്നും പറയാൻ പറ്റാത്ത സ്ഥിതിയാണുള്ളത് എന്നതാണു വസ്തുത.

പുതിയ തൊഴിൽ വിസകൾ ഇഷ്യു ചെയ്ത് കാലാവധി അവസാനിച്ചവർക്കെല്ലാം സൗദി കോൺസുലേറ്റ് വഴി റീ സ്റ്റാംബിംഗ് നടത്തിക്കിട്ടുന്നത് പോലെ ഇത്തരത്തിൽ നാട്ടിൽ സ്വന്തം തെറ്റ് കൊണ്ടല്ലാതെ കുടുങ്ങിപ്പോയവർക്കും അനുകൂലമായ തീരുമാനം ഉണ്ടാകുകയാണെങ്കിൽ അത് നൂറു കണക്കിനു പ്രവാസികൾക്ക് വലിയ ആശ്വാസമായി മാറും. ചുരുങ്ങിയ പക്ഷം 3 വർഷ വിലക്കെങ്കിലും ഒഴിവായാൽ നന്നായിരുന്നു എന്നാണു ഇത്തരത്തിലുള്ള പ്രവാസികൾ ആഗ്രഹിക്കുന്നത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്