സൗദിയിൽ ഇന്ന് നടപ്പാക്കിയത് നാല് വധശിക്ഷകൾ
ബലാത്സംഗവും മയക്ക് മരുന്നുമായും ബന്ധപ്പെട്ട് വിവിധ കേസുകളിൽ പ്രതികളായ നാല് പേരെ ഇന്ന് വധശിക്ഷക്ക് വിധേയരാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
മൂന്ന് സ്ത്രീകളെ ബലാത്സംഗം ചെയ്യുകയും ആവരുടെ പക്കലുള്ളതെല്ലാം കൊള്ള ചെയ്യുകയും ചെയ്ത സിയാദ് ബിൻ അഹ്മദ് അൽ ഹർബി എന്ന സൗദി പൗരനെ മക്ക പ്രവിശ്യയിൽ വധശിക്ഷക്ക് വിധേയനാക്കി.
ഇയാൾ മറ്റൊരു വ്യക്തിയുടെ കാറിനു മനപൂർവ്വം ഇടിച്ച് അയാളുടെ മൊബൈലും പണവും കവരുകയും മയക്ക് മരുന്ന് ഉപയോഗിക്കുകയും ചെയ്തിരുന്നു.
മറ്റൊരു കേസിൽ ഇസ് ലാം അബുൽ ഫതൂഹ് എന്ന ഈജിപ്ഷ്യൻ പൗരനെ രണ്ട് കുട്ടികളെ പ്രലോഭിച്ച് തട്ടിക്കൊണ്ട് പോകുകയും ഒരു പെൺകുട്ടിയെ മാനഭംഗപ്പെടുത്തുകയും ചെയ്ത കേസിൽ ദമാമിൽ വധശിക്ഷക്ക് വിധേയനാക്കി.
മൂന്നാമത്തെ കേസിൽ സൗദി പൗരന്മാരായ ബന്ദർ ഫൗസ് അദോസരി, അബ്ദുല്ല സ അദ് റബീഅ എന്നീ രണ്ട് സൗദി പൗരന്മാരെ വീടുകൾ കൊള്ളയടിക്കുകയും ബലാൽത്സംഗം ചെയ്യുകയും മയക്ക് മരുന്ന് കൈവശം വെക്കുകയും ചെയ്ത കേസിൽ ദമാമിൽ വധശിക്ഷക്ക് വിധേയരാക്കിയതായും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q