നടപ്പുവർഷത്തിന്റെ രണ്ടാം പാദത്തിൽ സൗദി ബജറ്റിൽ 77.9 ബില്യൺ റിയാൽ മിച്ചം
ജിദ്ദ: ധനകാര്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 2022 നടപ്പുവർഷത്തിന്റെ രണ്ടാം പാദത്തിൽ സൗദി അറേബ്യയുടെ പൊതു ബജറ്റ് 77.9 ബില്യൺ റിയാൽ മിച്ചം രേഖപ്പെടുത്തി.
2022 ലെ രാജ്യത്തിന്റെ പൊതു ബജറ്റിന്റെ യഥാർത്ഥ പ്രകടനത്തെ സംബന്ധിച്ച രണ്ടാം പാദ റിപ്പോർട്ട് മന്ത്രാലയം വ്യാഴാഴ്ചയാണ് പ്രഖ്യാപിച്ചത്.
റിപ്പോർട്ട് അനുസരിച്ച്, ബജറ്റ് വരുമാനം 370.3 ബില്യൺ റിയാൽ കവിഞ്ഞപ്പോൾ ചെലവുകൾ 292.4 ബില്യൺ റിയാൽ ആണ്. ഇത് 77.907 ബില്യൺ റിയാൽ മിച്ചം രേഖപ്പെടുത്തി.
വർഷത്തിന്റെ രണ്ടാം പാദത്തിലെ വരുമാനത്തിന്റെ 89 ശതമാനവും എണ്ണ വരുമാനത്തിൽ നിന്നാണെന്ന് മന്ത്രാലയം വെളിപ്പെടുത്തി.
എണ്ണ വരുമാനം 250.36 ബില്യൺ റിയാൽ കവിഞ്ഞു, മുൻ വർഷത്തെ 2021 ലെ രണ്ടാം പാദത്തെ അപേക്ഷിച്ച് 89 ശതമാനം വർധനവ് ആണ് ഉണ്ടായത്. മുൻ വർഷം അത് 132.15 ബില്യൺ ആയിരുന്നു.
അതേസമയം, 2022ലെ രണ്ടാം പാദത്തിൽ എണ്ണ ഇതര വരുമാനം 120 ബില്യൺ റിയാലായി. .എണ്ണയിതര വരുമാനത്തിൽ ആദായ നികുതി, ലാഭം, മൂലധന നേട്ടം എന്നിവയിൽ 10.2 ബില്യൺ റിയാൽ ഉൾപ്പെടുന്നു; ചരക്കുകളുടെയും സേവനങ്ങളുടെയും നികുതി വരുമാനത്തിൽ 64 ബില്യൺ റിയാൽ; മറ്റ് നികുതികൾക്കായി 19 ബില്യൺ റിയാൽ. 2022 ന്റെ രണ്ടാം പാദത്തിൽ സൗദി ബജറ്റ് മറ്റ് വരുമാനങ്ങളും നേടി, ഇത് 20.2 ബില്യൺ റിയാൽ വരും.
2022-ന്റെ ആദ്യ പകുതിയിൽ സൗദി ബജറ്റ് മിച്ചത്തിന്റെ മൂല്യം 135 ബില്യൺ റിയാൽ കവിഞ്ഞു, ആദ്യ പാദത്തിൽ 57.5 ബില്യൺ റിയാലും രണ്ടാം പാദത്തിൽ 77.9 ബില്യണും ഉൾപ്പെടുന്നു.
2022 ന്റെ ആദ്യ പകുതിയിൽ മൊത്തം ബജറ്റ് വരുമാനം 43 ശതമാനം വർധിച്ചു, 648.3 ബില്യൺ റിയാലിലെത്തി, 2021 ന്റെ ആദ്യ പകുതിയിലെ ഇത് 452.8 ബില്യൺ ആയിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa