സൗദിയിലെ 95% തൊഴിലാളികളും അടിസ്ഥാന ആരോഗ്യ സേവനങ്ങൾ ആസ്വദിക്കുന്നു; എറ്റവും സാധാരണമായ ഒരു ആരോഗ്യ പ്രശ്നം വ്യക്തമാക്കി അധികൃതർ
റിയാദ്: സൗദി അറേബ്യയിലെ ഏകദേശം 95 ശതമാനം തൊഴിലാളികളും അടിസ്ഥാന ആരോഗ്യ സേവനങ്ങളുടെ പരിരക്ഷ ആസ്വദിക്കുന്നുണ്ടെന്ന് ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സ് (GASTAT) ചൊവ്വാഴ്ച പുറത്തിറക്കിയ ഹെൽത്ത് ആൻഡ് സേഫ്റ്റി അറ്റ് വർക്ക്പ്ലേസിന്റെ 2024 ലെ സ്റ്റാറ്റിസ്റ്റിക്സ് ബുള്ളറ്റിൻ പറയുന്നു
100,000 തൊഴിലാളിൽ, (റോഡ് അപകടങ്ങൾ ഒഴികെ), 15 വയസും അതിൽ കൂടുതലുമുള്ള തൊഴിലാളികളിൽ തൊഴിൽ സംബന്ധമായ പരിക്ക് 245.7 ഉം മാരകമായ പരിക്ക് 1.1 ഉം ആയി ഉയർന്നു
സർവേയിൽ 39 ശതമാനം തൊഴിലാളികൾക്ക് തൊഴിൽപരമായ ആരോഗ്യ-സുരക്ഷാ നടപടിക്രമങ്ങളിൽ പരിശീലനം ലഭിച്ചതായും, 40.4 ശതമാനം പേർക്ക് ജോലിസ്ഥലത്ത് ഒരു പ്രത്യേക ആരോഗ്യ-സുരക്ഷാ മാനേജ്മെന്റ് ഓഫീസ് ലഭ്യമായതായും, 32.2 ശതമാനം പേർക്ക് തൊഴിലുടമകൾ നൽകുന്ന ആനുകാലിക മെഡിക്കൽ പരിശോധനകൾക്ക് വിധേയരായതായും കണ്ടെത്തി. 5.4 ശതമാനം തൊഴിലാളികൾ അപകടകരമായ യന്ത്രങ്ങൾ പ്രവർത്തിപ്പിക്കുന്നവരാണെന്നും, 2.1 ശതമാനം പേർ രാസവസ്തുക്കൾ കൈകാര്യം ചെയ്യുന്നുണ്ടെന്നും, ഒരു ശതമാനം പേർ ഘനലോഹങ്ങളുമായി ബന്ധപ്പെടുന്നുണ്ടെന്നും കണ്ടെത്തലുകൾ വെളിപ്പെടുത്തി.
കഴിഞ്ഞ 12 മാസത്തിനിടെ, ജോലി സംബന്ധമായ ആരോഗ്യപ്രശ്നങ്ങളിൽ ഏറ്റവും സാധാരണമായത് മാനസിക സമ്മർദ്ദമായിരുന്നു, ഇത് 2.1 ശതമാനം തൊഴിലാളികളെ ബാധിച്ചു, തുടർന്ന് 2 ശതമാനം പേർക്ക് കണ്ണ്, കാഴ്ച പ്രശ്നങ്ങൾ എന്നിവയുണ്ട്. അതേസമയം, 79.5 ശതമാനം തൊഴിലാളികൾക്കും ഇതേ കാലയളവിൽ ജോലി സംബന്ധമായ ആരോഗ്യപ്രശ്നങ്ങളൊന്നും അനുഭവപ്പെട്ടിട്ടില്ലെന്ന് റിപ്പോർട്ട് ചെയ്തു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
