Friday, March 6, 2026
Saudi ArabiaTop Stories

സൗദിയിൽ രണ്ട് ഭീകരരെ വധശിക്ഷക്ക് വിധേയരാക്കി

സൗദിയിൽ തീവ്രവാദ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടതിന് രണ്ട് സൗദി പൗരന്മാരെ വധശിക്ഷക്ക് വിധേയരാക്കി. ഭീകരാക്രമണ കേസിൽ അറസ്റ്റിലായവരായിരുന്നു ഇരുവരും.

ആരാധനാലയങ്ങളെയും സുരക്ഷാ ആസ്ഥാനങ്ങളെയും സുരക്ഷാ ഉദ്യോഗസ്ഥരെയും ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ, ആയുധങ്ങൾ കൈവശം വെക്കൽ, സ്ഫോടകവസ്തുക്കൾ നിർമ്മിക്കൽ, നിരവധി തീവ്രവാദ ഘടകങ്ങൾക്ക് ഒളിത്താവളമൊരുക്കൽ, രാജ്യത്തിന്റെ സുരക്ഷയ്ക്കും അഖണ്ഡതയ്ക്കും ദോഷം വരുത്താൻ ലക്ഷ്യമിട്ടുള്ള ഒരു വിദേശ തീവ്രവാദ സംഘടനയിൽ ചേരൽ തുടങ്ങിയ ഭീകര പ്രവർത്തനങ്ങളാണ് നടത്തിയത്.

സുരക്ഷാ ഏജൻസികൾ ഇരുവരെയും അറസ്റ്റ് ചെയ്യുകയും അന്വേഷണങ്ങൾക്കൊടുവിൽ അവർക്കെതിരെ മേൽപ്പറഞ്ഞ കുറ്റകൃത്യങ്ങൾ ചുമത്തുകയും ചെയ്തു. തുടർന്ന്, ഇവരെ അതത് കോടതിയിലേക്ക് റഫർ ചെയ്യുകയും, ആരോപിക്കപ്പെട്ട കുറ്റങ്ങൾ തെളിയിക്കപ്പെട്ടതിനെ തുടർന്ന് വധശിക്ഷ വിധിക്കുകയും ചെയ്തു.

അപ്പീൽ നൽകിയതിനും സുപ്രീം കോടതി വിധി ശരിവെച്ചതിനും ശേഷം ഈ വിധി അന്തിമമായി. തുടർന്ന്, നിയമപ്രകാരം വിധി നടപ്പാക്കാൻ രാജകീയ ഉത്തരവ് പുറപ്പെടുവിച്ചു.

ഖസീം മേഖലയിൽ വെച്ച് 1447 സഫർ മാസം 18-ാം തീയതി (2025 നവംബർ 9 ഞായറാഴ്ച) ആണ് ഫഹദ് ബിൻ അലി ബിൻ അബ്ദുൽ അസീസ് അൽ-വശൈൽ, അബ്ദുൾറഹ്മാൻ ബിൻ ഇബ്രാഹിം ബിൻ മുഹമ്മദ് അൽ-മൻസൂർ എന്നീ സൗദി പൗരന്മാരുടെ വധശിക്ഷ നടപ്പാക്കി.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa