സൗദിയിൽ സ്ഥിരതാമസമാഗ്രഹിക്കുന്ന വിദേശികൾക്ക് സുവർണ്ണാവസരം; 40 ലക്ഷം റിയാലിന്റെ പാർപ്പിടം വാങ്ങുന്നവർക്ക് സൗദിയിൽ സ്ഥിര താമസാനുമതി
ജിദ്ദ: സൗദിയിൽ 40 ലക്ഷം റിയാലിൽ (ഏകദേശം 9.5 കോടിയോളം ഇന്ത്യൻ രൂപ) കുറയാത്ത വിലയുള്ള പാർപ്പിടം വാങ്ങുന്ന വിദേശികൾക്ക് സൗദി അറേബ്യ സ്ഥിര ഇഖാമ (ആജീവനാന്ത താമസാനുമതി) നൽകുമെന്ന് ദാർ ഗ്ലോബൽ റിയൽ എസ്റ്റേറ്റ് കമ്പനി സി.ഇ.ഒ സിയാദ് അശിആർ അറിയിച്ചു. വിദേശികൾക്ക് പൂർണ്ണ ഫ്രീഹോൾഡ് ഉടമസ്ഥാവകാശം അനുവദിക്കുന്ന പുതിയ ചട്ടങ്ങളുടെ ഭാഗമായാണിത്.
വിദേശ നിക്ഷേപം ആകർഷിക്കാനും എണ്ണയിൽ നിന്ന് അകന്ന് സമ്പദ്വ്യവസ്ഥയെ വൈവിധ്യവൽക്കരിക്കാനും ലക്ഷ്യമിടുന്ന സൗദി വിഷൻ 2030-നു അനുസൃതമായാണ് പുതിയ നീക്കം.
2026 ജനുവരി 28 മുതൽ പുതിയ നിയമം പ്രാബല്യത്തിൽ വരുമെന്ന് സിയാദ് അശിആർ സൂചിപ്പിച്ചു.
നിയമം പ്രാബല്യത്തിൽ വരുന്നതിന് മുമ്പുതന്നെ റിയൽ എസ്റ്റേറ്റിൽ വിദേശ നിക്ഷേപം ആരംഭിച്ചിരുന്നുവെന്ന് സിയാദ് സൂചിപ്പിച്ചു: “സർക്കാർ നിയമം പുറപ്പെടുവിക്കാനുള്ള ഉദ്ദേശ്യം പ്രഖ്യാപിച്ചതുമുതൽ, ഞങ്ങൾ ഉടനടി വിൽപ്പന ആരംഭിച്ചു.30 വ്യത്യസ്ത രാജ്യങ്ങളിൽ നിന്നുള്ള വാങ്ങുന്നവരുണ്ട്, ആദ്യമാദ്യം വാങ്ങുന്നവർക്കാണ് എപ്പോഴും പ്രയോജനം ലഭിക്കുക.”-അദ്ദേഹം പറഞ്ഞു.
വിദേശികൾക്കുള്ള റിയൽ എസ്റ്റേറ്റ് ഉടമസ്ഥാവകാശം പ്രത്യേക ഭൂമിശാസ്ത്ര പ്രദേശങ്ങളിൽ, പ്രത്യേകിച്ച് റിയാദ്, ജിദ്ദ നഗരങ്ങളിൽ പരിമിതപ്പെടുത്തും. മക്കയിലും മദീനയിലും ഉടമസ്ഥാവകാശത്തിന് പ്രത്യേക വ്യവസ്ഥകൾ ഉണ്ടായിരിക്കും.
പുതിയ ഉടമസ്ഥാവകാശങ്ങളഉൾപ്പെടും നിയോം പോലുള്ള മെഗാ പ്രോജക്ടുകളും ദമ്മാമിലെയും ഖോബാറിലെയും പ്രത്യേക പ്രദേശങ്ങളും ഉൾപ്പെടുമെന്നും ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിക്കുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
