Sunday, September 22, 2024
Top StoriesWorld

ഗാസയിൽ അടിയന്തിര മാനുഷിക ഇടവേളകളും ഇടനാഴികളും ആവശ്യപ്പെട്ടുള്ള യു എൻ രക്ഷാ സമിതി പ്രമേയം പാസായി

ന്യൂയോർക്ക്: സഹായ വിതരണത്തിനും ചികിത്സാ ഒഴിപ്പിക്കലിനും അനുവദിക്കുന്നതിനായി “ഗാസ മുനമ്പിൽ ഉടനീളം അടിയന്തിരവും വിപുലീകൃതവുമായ മാനുഷിക ഇടവേളകളും ഇടനാഴികളും” ആവശ്യപ്പെടുന്ന പ്രമേയം യുഎൻ രക്ഷാസമിതി പാസാക്കി.

ബുധനാഴ്ച മാൾട്ടയാണ് പ്രമേയം അവതരിപ്പിച്ചത്. സിവിലിയൻമാരെ, പ്രത്യേകിച്ച് കുട്ടികളെ സംരക്ഷിക്കുന്നതിന്, ഗാസ മുനമ്പിലുടനീളം മതിയായ ദിവസത്തേക്ക് മാനുഷിക ഇടനാഴികൾ വേണമെന്നും ഗാസയിൽ തടവിലാക്കപ്പെട്ടവരെ നിരുപാധികം മോചിപ്പിക്കാനും മാൾട്ട അംബാസഡർ വനേസ ഫ്രേസിയർ കൗൺസിലിൽ ആവശ്യപ്പെട്ടു.

റഷ്യ, അമേരിക്ക, യു കെ , എന്നീ വീറ്റോ പവർ ഉള്ള രാജ്യങ്ങൾ വോട്ടെടുപ്പിൽ നിന്ന് വിട്ട് നിന്നപ്പോൾ വീറ്റോ പവർ ഉള്ള ചൈനയും ഫ്രാൻസും സ്ഥിരാംഗങ്ങളല്ലാത്ത അൽബേനിയ, ബ്രസീൽ, ഇക്വഡ്വർ, ഗാബോൺ, ഘാന , ജപ്പാൻ, മാൾട്ട, മൊസാംബിക്, സ്വിറ്റ്‌സർലണ്ട്, യു എ ഇ എന്നീ രാജ്യങ്ങളും പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്തു.

നേരത്തെ നാല് തവണ രക്ഷാ സമിതിയിൽ പ്രമേയം വോട്ടെടുപ്പിൽ തള്ളപ്പെടുകയായിരുന്നു. അമേരിക്ക അതിന്റെ വീറ്റോ പവർ ഉപയോഗിച്ച് എതിർത്ത് വോട്ട് ചെയ്തതായിരുന്നു കാരണം. ഇപ്പോൾ അമേരിക്ക വോട്ടെടുപ്പിൽ നിന്ന് വിട്ട് നിന്നതോടെ പ്രമേയം പാസാക്കാൻ സാധിച്ചു.

പ്രമേയത്തിൽ വെടി നിർത്തലിനെക്കുറിച്ചോ ഹമാസിന്റെ ഒക്ടോബർ 7 ലെ ആക്രമണത്തെക്കുറിച്ചോ ഇസ്രായേലിന്റെ ഗാസ ആക്രമണത്തെക്കുറിച്ചോ പരാമർശമില്ല. പ്രദേശത്ത് വെടിനിർത്തലിന് മാൾട്ട ആഹ്വാനം ചെയ്തിട്ടുണ്ടെങ്കിലും, പ്രമേയം ആ വാക്ക് ഉപയോഗിക്കുന്നത് നിർത്തുന്നു, പകരം “വിപുലീകൃത മാനുഷിക ഇടവേളകളും ഇടനാഴികളും” സഹായം, അറ്റകുറ്റപ്പണികൾ, രോഗികളെയും ചെറുപ്പക്കാരെയും ഒഴിപ്പിക്കൽ എന്നിവ അനുവദിക്കാൻ ആവശ്യപ്പെടുന്നു

ഗാസയിൽ “തടസ്സമില്ലാതെ” വിതരണം ചെയ്യാൻ അനുവദിക്കേണ്ട ഇനങ്ങളുടെ കൂട്ടത്തിൽ ”ഇന്ധനം” പ്രമേയത്തിൽ ഉൾപ്പെടുത്തി.

പ്രമേയത്തിൽ ഹമാസിനെ അപലപിക്കാത്തതിൽ ഇസ്രായേലിന്റെ യു എൻ അംബാസഡർ ഗിലാഡ് പ്രതിഷേധം രേഖപ്പെടുത്തി. കൗൺസിൽ എന്ത് തീരുമാനിച്ചാലും ഹമാസിനെ തകർത്ത് ബന്ദികളാക്കിയവരെ തിരിച്ചയക്കുന്നതുവരെ ഇസ്രായേൽ നടപടി തുടരും എന്നും ഗിലാഡ് വെല്ലുവിളിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്