വൻ ജനാവലിയുടെ സാനിധ്യത്തിൽ നാല് വനിതാ സൈനികരെ ഹമാസ് ഇസ്രായേലിന് കൈമാറി
ഗാസയിലെ വെടിനിർത്തൽ കരാറിന്റെ ഭാഗമായി ഹമാസിന്റെ തടവിലുണ്ടായിരുന്ന നാല് വനിതാ സൈനികരെ ഹമാസ് ഇന്ന് ഇസ്രായേലിന് കൈമാറി.
ഗാസ നഗരത്തിലെ പലസ്തീൻ സ്ക്വയറിൽ വൻ ജനാവലിയുടെ സാനിധ്യത്തിൽ നാല് വനിതാ ഇസ്രായേലി സൈനികരെയും റെഡ് ക്രോസ് ഏറ്റെടുത്തു.
നല്ല ആരോഗ്യമുള്ളതായി തോന്നിക്കുന്ന, നാല് പേരും ഒരോ ബാഗ് കൈവശം വച്ചിട്ടുണ്ട്. ജനക്കൂട്ടത്തിന് നേരെ കൈവീശി പുഞ്ചിരിക്കുന്നതും വിജയ ചിഹ്നങ്ങൾ നൽകുന്നതും ദ്ര്യശ്യങ്ങളിൽ കാണാം.
റെഡ് ക്രോസ്സ് പിന്നീട് നാല് സൈനികരെയും ഇസ്രായേൽ സൈന്യത്തിന് കൈമാറി, തടവുകാർ തിരിച്ചെത്തിയതായി ഐ ഡി എഫ് സ്ഥിരീകരിച്ചു.
കൈമാറ്റത്തിനുശേഷം, ഇസ്രായേൽ സൈന്യം ഗാസയിലെ നെറ്റ്സാരിം ഇടനാഴിയിൽ നിന്ന് പിൻവാങ്ങാൻ പോകുന്നു, ഇത് പലസ്തീനികളുടെ വടക്കൻ പ്രദേശത്തുള്ള അവരുടെ വീടുകളിലേക്ക് മടങ്ങാൻ വഴിയൊരുക്കും.
ഗാസയിലെ പലസ്തീനികൾ ഇതിനകം തന്നെ തങ്ങളുടെ സാധനങ്ങൾ പായ്ക്ക് ചെയ്ത് നെറ്റ്സാരിമിന് പുറത്ത് ക്യൂവിൽ നിൽക്കുകയാണ്, അവർ യാത്രകൾക്ക് തയ്യാറെടുക്കുകയാണെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
തടവുകാരെ കൈമാറുന്ന വീഡിയോ കാണാം
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
