Sunday, September 22, 2024
Saudi ArabiaTop Stories

സൗദിയിലെ വിദേശ തൊഴിലാളികൾ യോഗ്യതാ പരീക്ഷയിൽ മൂന്ന് തവണ തോറ്റാൽ നാട് കടത്തും; പരീക്ഷ അഞ്ച് ഭാഷകളിൽ: കൂടുതൽ അറിയാം

ജിദ്ദ: സൗദിയിലെ വിദേശികളായ വിദഗ്ധ തൊഴിലാളികൾക്കുള്ള തൊഴിൽ നൈപുണ്യ യോഗ്യതാ പരീക്ഷ അഞ്ച് ഭാഷകളിലായി നടപ്പാക്കുമെന്ന് അധികൃതർ അറിയിച്ചു.

അറബി, ഇംഗീഷ്, ഹിന്ദി, ഉറുദു ഫിലിപിനൊ എന്നീ അഞ്ച് ഭാഷകളിലായിട്ടായിരിക്കും പരീക്ഷ നടത്തുക.

പരീക്ഷ പാസാകാൻ ഓരോ തൊഴിലാളിക്കും മൂന്ന് തവണ അവസരം നൽകും. മൂന്ന് തവണയും പരാജയപ്പെടുന്നവരെ നാട് കടത്തും.

പരീക്ഷ പാസാകുന്ന തൊഴിലാളിക്ക് അഞ്ച് വർഷത്തെ കാലാവധിയുള്ള സർട്ടിഫിക്കറ്റ് നൽകും. അഞ്ച് വർഷത്തിനു ശേഷം ഇത് പുതുക്കി നൽകും. പുതുക്കി നൽകുന്ന സമയം വീണ്ടും പരീക്ഷ നടത്തേണ്ടതുണ്ടോ എന്നാ കാര്യത്തിൽ അന്തിമ തീരുമാനം വരാനുണ്ട്.

സൗദിയിൽ വിവിധ പ്രഫഷനുകളിൽ ജോലി ചെയ്യുന്ന 17 ലക്ഷത്തോളം വിദേശ തൊഴിലാളികളെ പരീക്ഷാ നിയമം ബാധിക്കും.

സ്ഥാപനങ്ങളെ അഞ്ച് വിഭാഗങ്ങളായി തരം തിരിച്ച് വിവിധ ഘട്ടങ്ങളിലായാണു പരീക്ഷ നടത്തുക.

3000 മോ അതിൽ കൂടൂതലോ തൊഴിലാളികളുള്ള വൻകിട സ്​ഥാപനങ്ങളിലുള്ളവർക്ക് ഈ വർഷം ജൂലൈ മുതൽ പരീക്ഷ ആരംഭിക്കും. 500 മുതൽ 2999 വരെ ജീവനക്കാരുള്ള സ്ഥാപനങ്ങളിലെ തൊഴിലാളികൾക്ക് സെപ്തംബർ മുതലും 50 മുതൽ 499 വരെ ജീവനക്കാരുള്ള സ്ഥാപനങ്ങളിലെ തൊഴിലാളികൾക്ക് ഒക്ടോബർ മുതലും 6 മുതൽ 49 വരെ ജീവനക്കാരുള്ള സ്ഥാപനങ്ങളിലെ തൊഴിലാളികൾക്ക് നവംബർ 3 മുതലും 1 മുതൽ 5 വരെ ജീവനക്കാരുള്ള സ്ഥാപനങ്ങളിലെ തൊഴിലാളികൾക്ക് 2022 ഫെബ്രുവരി മുതലുമായിരിക്കും പരീക്ഷ ആരംഭിക്കുക.

തൊഴിൽ നൈപുണ്യമില്ലാത്തവരെ പ്രാദേശിക തൊഴിൽ വിപണിയിൽ നിന്ന് ഒഴിവാക്കുകയാണ് പരീക്ഷയിലൂടെ അധികൃതർ ലക്ഷ്യമാക്കുന്നത്.

അറേബ്യൻ മലയാളി വാട്സപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa



അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്